Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Wednesday, 15 August 2012

വിളിപ്പാടകലെ ജീവന്റെ മാലാഖമാര്‍

എവിടെയെങ്കിലും അപകടം നടന്നാല്‍ 102 എന്ന മൂന്നക്കനമ്പറില്‍ അമര്‍ത്തൂ... 'ഏഞ്ചല്‍' നിങ്ങളുടെ സഹായത്തിനെത്തും.
വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

ഇത് മായവും മന്ത്രവുമൊന്നുമല്ല. ഏഞ്ചല്‍ എന്ന ടെക്‌നോ ചാരിറ്റി പദ്ധതിയാണ് രക്ഷയ്‌ക്കെത്തുന്നത്. ഏഞ്ചല്‍ എന്നാല്‍ ആക്ടീവ് നെറ്റ്‌വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്. 102 എന്ന സൗജന്യ നമ്പറിലേക്ക് അപകടം നടന്ന സ്ഥലം ഏതാണെന്ന് വിളിച്ചറിയിച്ചാല്‍ മതി. ഓട്ടോമാറ്റിക്കായി അതിനടുത്തുള്ള ആംബുലന്‍സിന് വിവരമെത്തും. അങ്ങനെയാണ് ആംബുലന്‍സ് അപകടസ്ഥലത്ത് കുതിച്ചെത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ഏഞ്ചല്‍ ഇപ്പോള്‍ ഉള്ളത്. കണ്ണൂരില്‍ 30 വാഹനങ്ങള്‍ ഇതിന്റെ സേവനത്തിലുണ്ട്. ഇത് ഈ വര്‍ഷം 100 ആക്കും. കോഴിക്കോട് ജില്ലയില്‍ 110 വാഹനങ്ങളില്‍ ഈ സംവിധാനം ഉണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുമെന്ന പേടി വേണ്ട. ഒരു വിളിപ്പാടകലെ ഏഞ്ചലുണ്ട്. വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

ഇത് മായവും മന്ത്രവുമൊന്നുമല്ല. ഏഞ്ചല്‍ എന്ന ടെക്‌നോ ചാരിറ്റി പദ്ധതിയാണ് രക്ഷയ്‌ക്കെത്തുന്നത്. ഏഞ്ചല്‍ എന്നാല്‍ ആക്ടീവ് നെറ്റ്‌വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്. 102 എന്ന സൗജന്യ നമ്പറിലേക്ക് അപകടം നടന്ന സ്ഥലം ഏതാണെന്ന് വിളിച്ചറിയിച്ചാല്‍ മതി. ഓട്ടോമാറ്റിക്കായി അതിനടുത്തുള്ള ആംബുലന്‍സിന് വിവരമെത്തും. അങ്ങനെയാണ് ആംബുലന്‍സ് അപകടസ്ഥലത്ത് കുതിച്ചെത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ഏഞ്ചല്‍ ഇപ്പോള്‍ ഉള്ളത്. കണ്ണൂരില്‍ 30 വാഹനങ്ങള്‍ ഇതിന്റെ സേവനത്തിലുണ്ട്. ഇത് ഈ വര്‍ഷം 100 ആക്കും. കോഴിക്കോട് ജില്ലയില്‍ 110 വാഹനങ്ങളില്‍ ഈ സംവിധാനം ഉണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുമെന്ന പേടി വേണ്ട. ഒരു വിളിപ്പാടകലെ ഏഞ്ചലുണ്ട്.

Ref: http://www.mathrubhumi.com/

Friday, 15 June 2012

ആളില്ലാ ലെവല്‍ക്രോസുകളിലെ സുരക്ഷയ്ക്കുള്ള കണ്ടുപിടിത്തവുമായി ശ്രീകുമാര്‍




കൊല്ലം: ആളില്ലാ ലെവല്‍ക്രോസുകളില്‍ അപകടങ്ങള്‍ പെരുകിയിട്ട് നാളേറെയായി. ഇതിനൊരവസാനം വേണമെന്ന ആഗ്രഹവുമായി റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ് ശ്രീകുമാര്‍. മൂന്നുകിലോമീറ്റര്‍ അകലെ തീവണ്ടി എത്തുമ്പോഴേ ലെവല്‍ ക്രോസില്‍ സൈറണ്‍ മുഴങ്ങുന്ന സാങ്കേതികവിദ്യ അധികൃതര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് ഈ പ്രതിഭ. പാളത്തിലെ വിള്ളലും തടസ്സവും മുന്‍കൂട്ടി അറിഞ്ഞ് സ്വയം ഓഫാകുന്ന എന്‍ജിന്‍ കണ്ടുപിടിച്ച അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് തന്റെ അടുത്ത കണ്ടുപിടിത്തവുമായി എത്തുന്നത്.

ആളില്ലാ ലെവല്‍ക്രോസിന്റെ ഇരുവശങ്ങളിലും മൂന്നുകിലോമീറ്റര്‍ അകലെയാണ് പാളത്തില്‍ ഉപകരണം ഘടിപ്പിക്കുന്നത്. തീവണ്ടിപോകുമ്പോള്‍ പാളത്തിലുണ്ടാകുന്ന കമ്പനങ്ങള്‍ (വൈബ്രേഷന്‍) പിടിച്ചെടുത്ത് ഉപകരണം സന്ദേശം അയയ്ക്കുമ്പോള്‍ ലെവല്‍ക്രോസില്‍ സൈറണ്‍ മുഴങ്ങും. സിഗ്‌നല്‍ ലൈറ്റുകളും പ്രകാശിക്കും. തീവണ്ടി കടന്നുപോയതിനുശേഷമേ സൈറണ്‍ നിലയ്ക്കൂ. അപകടത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കാന്‍ ജനങ്ങളെ ഇത് സഹായിക്കും. 4000ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വസ്തു ഉപകരണത്തിനു മുകളിലൂടെ കടന്നുപോയാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നതിനാല്‍ അബദ്ധം സംഭവിക്കില്ല. ട്രാക്കിന്റെ അറ്റകുറ്റപ്പണിക്കും ഈ ഉപകരണം തടസ്സമാകില്ല. ഇത് കേടാകാനുള്ള സാധ്യതയും വളരെ കുറവാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.

ഡി.സി.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ സൗരോര്‍ജപാനലും ബാറ്ററിയും ഉണ്ട്. ഏതുരീതിയിലും ഇത് പ്രവര്‍ത്തിപ്പിക്കാം.

ഓച്ചിറ ലെവല്‍ക്രോസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാറിന്റെ കണ്ടുപിടിത്തത്തിന് പ്രാധാന്യം ഏറെയാണെങ്കിലും റെയില്‍വേ ഇതുവരെ കനിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തി പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനമാതൃക കണ്ടതായി ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ മറ്റു നടപടികളൊന്നും ഉണ്ടായില്ല.ബീച്ച്‌റോഡിലെ വിജയവിലാസം വീട്ടില്‍ പരാധീനതകളോടു പടവെട്ടിയാണ് ശ്രീകുമാര്‍ തന്റെ കണ്ടുപിടിത്തങ്ങളില്‍ മുഴുകുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നെങ്കിലും സ്വയം ഇലക്ട്രീഷ്യന്‍ പഠനം നടത്തിയാണ് കണ്ടുപിടിത്തങ്ങളുടെ വഴിയില്‍ സഞ്ചാരം തുടങ്ങിയത്. ഉദ്യോഗസ്ഥരും ഭരണകൂടവും കനിഞ്ഞാല്‍ തന്റെ നേട്ടങ്ങള്‍ സമൂഹത്തിനുകൂടി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.

Wednesday, 7 December 2011

Can you Imagine ?

CAN YOU IMAGINE ?
         A driver called for a trip, reaching the destination, instead of getting trip amount, driver gives an amount to the passenger, seeing his pathetic situation !

                                                                             Mr. Thomas P. T., a Sarathi driver from Angamaly south taxi stand, called for a trip by a person to take his paralysed daughter from the hospital to his home at Annamanada. When he reached the destination, he was moved by the pathetic situation of the family. Instead of receiving Rs.500, which the passenger gave for his trip, Mr. Thomas took Rs. 1,000 from the car and gave it to the man, saying "I have only this much to help you in this situation". All the family members of that poor family astonished at his noble act.

Sarathi driver makes a diffrence !