Monday, 12 March 2012

ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ബൈക്ക്‌സംഘത്തിന്റെ സഹായം


കോഴിക്കോട്: പ്ലക്കാര്‍ഡോ പ്രകടനങ്ങളോ ഒന്നുമില്ല. ഹര്‍ത്താലിനോട് പ്രതികരിക്കാന്‍ ഈ യുവാക്കളുടെ കൈയിലുള്ളത് കുറച്ചു ബൈക്കുകള്‍... പിന്നെ, ലാഭം നോക്കാതെ ആരെയും സഹായിക്കാനുള്ള മനസ്സും...

ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനിടെ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയവരെ അവര്‍ അദ്ഭുതപ്പെടുത്തി. എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് ആകുലപ്പെട്ടു നില്‍ക്കുന്നവരോട് ഒരുസംഘം ചെറുപ്പക്കാര്‍ പറഞ്ഞു. ''എവിടേക്കാണ് പോകേണ്ടത്...? ഞങ്ങള്‍ കൊണ്ടുവിടാം...'' ഹര്‍ത്താലിനിടെ മറ്റൊരു പിടിച്ചുപറിയാണെന്ന് കരുതി കാശെത്രയാകും എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. ''കാശിനല്ല, എന്റെ ബൈക്കില്‍ രണ്ടു ലിറ്റര്‍ പെട്രോളുണ്ട്. അതിന് പോകാവുന്നത്ര ദൂരം പോകാം...''

കോഴിക്കോട് വലിയങ്ങാടിയിലെ 'ഹണ്ടേഴ്‌സ് ക്ലബി'ലെ ഒരു സംഘം യുവാക്കളാണ് ഹര്‍ത്താല്‍ ദിവസം കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റിവെച്ചത്. 15 ബൈക്കുകളുമായി യുവാക്കള്‍ രാവിലെ റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലുമെത്തി. കോഴിക്കോടിന്റെ പരിസരങ്ങളില്‍ മാത്രമല്ല; ഫറോക്കിലേക്കും കൊയിലാണ്ടിയിലേക്കുമെല്ലാം ബൈക്ക് പാഞ്ഞു. തിരിച്ചുവന്ന് അടുത്ത വണ്ടിവരാനുള്ള കാത്തിരിപ്പ്. അതിനിടെ നഗരത്തിന്റെ മറ്റു വഴികളില്‍ കുടുങ്ങിയവരെയും ലക്ഷ്യത്തിലെത്തിച്ചു. നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസസഹായം, വിവാഹസഹായധനം, രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുള്ള ക്ലബ് ആദ്യമായാണ് ഹര്‍ത്താല്‍ ദിനത്തില്‍ സേവനരംഗത്തിറങ്ങിയത്.

ബൈക്കുമായി സ്റ്റേഷനിലെത്തി പോലീസുകാരുമായി സംസാരിച്ചപ്പോള്‍ അവരും പ്രോത്സാഹിപ്പിച്ചു. ക്ലബിന്റെ എംബ്ലമടങ്ങിയ തിരിച്ചറിയല്‍കാര്‍ഡ് കഴുത്തിലിട്ടാണ് യാത്രക്കാരെ സമീപിച്ചത്. ആദ്യം യാത്രക്കാര്‍ ഒന്നു സംശയിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡു കണ്ടപ്പോള്‍ സഹായം ആവശ്യപ്പെട്ടു തുടങ്ങി. ഉച്ചയായപ്പോള്‍ ബൈക്ക് സേവനം പ്രയോജനപ്പെടുത്താന്‍ ആളുകളുടെ തിരക്ക് ഏറി. ബൈക്കില്‍ കൊണ്ടുവിടുന്നതിന് ആരോടും പണം വാങ്ങില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതോടെ ഉച്ചയോടെ രണ്ടു ബൈക്കുകള്‍ 'സര്‍വീസ്' നിര്‍ത്തി. ഹര്‍ത്താലിനെ എതിര്‍ക്കുകയല്ല ലക്ഷ്യമെന്നും കഷ്ടപ്പെടുന്നവരെ ആകുംവിധം സഹായിക്കാനുള്ള ശ്രമമാണിതെന്നും ക്ലബ് പ്രസിഡന്റ് ജയേഷ് പറഞ്ഞു.

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പച്ചക്കറിത്തോട്ടം

ഫറോക്ക്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പച്ചപിടിച്ച കൃഷിത്തോട്ടം നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധാകേന്ദ്രമാകുന്നു. റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ രണ്ടുമാസം മുമ്പാണ് കൃഷി തുടങ്ങിയത്. കൂട്ടായ പരിശ്രമത്തിലൂടെ റെയില്‍വേ സ്‌റ്റേഷനിലെ കാടുപിടിച്ച പ്രദേശം പച്ചപ്പാര്‍ന്ന കൃഷിത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് അവര്‍.

യാത്രക്കാരെ കാത്തിരിക്കുന്ന ഇടവേളകളിലാണ് വെണ്ടയും കൈപ്പയും ചീരയും പരിചരിക്കുന്നതിന് ഇവര്‍ സമയം കണ്ടെത്തുന്നത്. കരുവന്‍തിരുത്തി വാകേരി സുബ്രഹ്മണ്യനാണ് കൂട്ടായ്മയുടെ നേതാവ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ഇവരുടെ കൃഷി.


സ്‌റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കുമ്പോഴാണ് സ്ഥലത്ത് പച്ചക്കറികൃഷി തുടങ്ങാമെന്ന ആശയമുദിച്ചത്. അധികൃതരില്‍നിന്ന് പ്രോത്സാഹനവും അനുമതിയും ലഭിച്ചതോടെ ഇവര്‍ ഒഴിവുസമയങ്ങള്‍ പൂര്‍ണ്ണമായും കൃഷിക്കുവേണ്ടി മാറ്റിവെക്കുകയായിരുന്നു.


ഇതിനകം 18 കിലോ ചീര, ആറുകിലോ വെണ്ട, നാലുകിലോ പയര്‍ എന്നിവ വിളവെടുത്തു. വിളവ് പങ്കിട്ടെടുക്കുകയാണ് പതിവ്. പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞാല്‍ ഇവിടെ പൂന്തോട്ടം നിര്‍മ്മിക്കാനാണ് ഇവരുടെ പരിപാടി.

ഹൃദയതാളം സംരക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരും

ആലപ്പുഴ: ജീവന്‍ രക്ഷിക്കാന്‍ രോഗിയെ ആസ്​പത്രിയില്‍ എത്തിക്കുക മാത്രമല്ല രക്തം ദാനം ചെയ്യാനും ആലപ്പുഴയിലെ ഓട്ടോ റിക്ഷാക്കാര്‍ റെഡി. ഇക്കാര്യം അവര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറിയിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരുടെ രക്തഗ്രൂപ്പ് സംബന്ധിച്ച പട്ടിക തയ്യാറാക്കി ഉടന്‍ ആസ്​പത്രി അധികൃതര്‍ക്ക് നല്‍കും. നഗരത്തിലെ ഒരുപറ്റം ഓട്ടോ ഡ്രൈവര്‍മാരുടെ സേവന സന്നദ്ധത മാതൃകയാകുന്നു.


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ' വീണ്ടും ഉണര്‍ത്താം ഹൃദയതാളം' എന്ന പദ്ധതിയുടെ ഭാഗമായി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ജില്ലാ ഓട്ടോ തൊഴിലാളി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 50 ഓട്ടോ റിക്ഷാക്കാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് മടങ്ങുംമുന്‍പ് ഡ്രൈവര്‍മാര്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. ബി.പത്മകുമാറിനെക്കണ്ട് തീരുമാനം അറിയിച്ചു. 'ഞങ്ങള്‍ ഇനി ആര്‍ക്കുവേണമെങ്കിലും രക്തം നല്‍കാന്‍ തയ്യാര്‍'.


'ഞങ്ങള്‍ മനുഷ്യത്വം ഉള്ളവരാണ്. അപൂര്‍വ്വം ചിലര്‍ ഞങ്ങള്‍ക്കിടയിലും കുഴപ്പക്കാരായി ഉണ്ടാകാം. അത് എല്ലായിടത്തും ഉണ്ടല്ലൊ..' ഓട്ടോ തൊഴിലാളി കേന്ദ്രം സെക്രട്ടറി ഇക്ബാല്‍ പറയുന്നു. ഇനി ആര് ആവശ്യപ്പെട്ടാലും രക്തം നല്‍കും. രക്തം വേണ്ടവര്‍ക്ക് ഇക്ബാലിന്റെ മൊബൈല്‍ ഫോണില്‍ വിളിക്കാം. ഫോണ്‍ നമ്പര്‍: 98956 53440.
സത്യസന്ധന്മാരായ ഓട്ടോഡ്രൈവര്‍മാരെ ആദരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് സത്യസന്ധതയിലും പെരുമാറ്റത്തിലും പേരുകേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളെ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും എയ്‌സ് മോട്ടോര്‍ പ്രൈവറ്റ് ലിമറ്റഡും ചേര്‍ന്ന് ആദരിച്ചു.
ചടങ്ങില്‍ അഞ്ച് തൊഴിലാളികള്‍ക്ക് മികച്ച ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു.
തങ്ങളുടെ വാഹനത്തില്‍ യാത്രക്കാര്‍ മറന്നുവെച്ച വിലപ്പെട്ട സ്വത്തുക്കള്‍ തിരിച്ചേല്‍പിച്ച് സത്യസന്ധത കാട്ടിയ കൂടത്തുംപൊയില്‍ ശശിയേക്കല്‍ താഴെ എന്‍.അബ്ദുള്‍ റഹൂഫ്, പാലത്ത് മേലെ പുനത്തില്‍ ഹമീല മന്‍സിലില്‍ മുഹമ്മദ് മുസ്താഖ്, മൊകവൂര്‍ കൊരച്ചനി പറമ്പില്‍ എച്ച്.ജഗദീഷ് റാവു, കക്കോടി ചെറോട്ട് ഹൗസില്‍ സി.സദാനന്ദന്‍ എന്നിവരെയും 18 വര്‍ഷക്കാലം ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിച്ച നെല്ലിക്കോട് ഉള്ളാട്ടില്‍ മേത്തല്‍താഴം റെയ്‌നോണ്‍സ് ജെയ്‌സണിനെയുമാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.
സി.എം.എ. സ്ഥാപക അധ്യക്ഷന്‍ വി.കെ.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് 'നല്ല ഡ്രൈവിങ് രീതി', ഓട്ടോ പരിപാലനവും ഇന്ധനസംരക്ഷണവും, ഊഷ്മളമായ ഉപഭോക്തൃ ബന്ധം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി. സി.എം.എ. സെക്രട്ടറി വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. പ്രശാന്ത് നമ്പ്യാര്‍, സി.പി.സജീവ്, മമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു.

Friday, 9 March 2012

What is the difference between Cc and Bcc?

In Email,
Cc stands for carbon copy which means that whose address appears after the Cc: header would receive a copy of the message. Also, the Cc header would also appear inside the header of the received message.
Bcc stands for blind carbon copy which is similar to that of Cc except that the Email address of the recipients specified in this field do not appear in the received message header and the recipients in the To or Cc fields will not know that a copy sent to these address.

Lost Your Mobile ?

Lost Your Mobile ?


Steps to Follow:

1. Dial *#06# from your mobile.

2. Your mobile shows a unique 15 digit .

3. Note down this number somewhere (Write it in a Dairy or Save it in Email) but except your mobile as this is the number which will help trace your mobile in case of a theft.

4. Once stolen you just have to mail this 15 digit IMEI no. to cop@vsnl.net 

5. No need to go to police.

6. Your Mobile will be traced within next 24 hrs via a complex system of
GPRS and internet.

7. You will find where your hand set is being operated even in case your
no is being changed.

If u lose your mobile, send an e-mail to cop@vsnl.net with the following details

1. Your name:

2. Postal Address:

3. Phone model Details:

4. E-mail for communication:

5. Missed date:

6. IMEI No:


Tuesday, 28 February 2012

Work is Service

We have to make every work as service to humanity, then we get satisfaction, self esteem and self fulfillment.

Saturday, 25 February 2012

Sarathi, Now More Near to You !

Greetings from Sarathi !
                    Sarathi activities steps into International level through your great support and help. And now Sarathi with you through Blog- http://driversarathi.blogspot.com/
Expects your valuable comments and feedback.
Thank you for everything you are doing to Sarathi.
Be connected through our,
# Website- http://www.driversarathi.org/
# Email- sarathi.drivers4@gmail.com