Showing posts with label harthal help. Show all posts
Showing posts with label harthal help. Show all posts

Monday, 12 March 2012

ഹെല്‍പിങ് ഹേഴ്‌സ്


ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടെത്തുന്നവര്‍ക്ക് ഹഴേ്‌സ് ക്ലബ്ബ് അംഗങ്ങള്‍ എന്നുമൊരു ആശ്വാസമാണ്.
ഹര്‍ത്താലിനു വാഹനം കിട്ടാതെ വലയുന്നവരെയും കാത്ത് റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും നഗരപാതകളിലുമെല്ലാം ഇവര്‍ തങ്ങളുടെ ബൈക്കുകളുമായി കാത്തിരിപ്പുാവും; ഒരു കൈ സഹായവുമായി.
നഗരത്തില്‍ തീപ്പിടിത്തം, വാഹനാപകടം തുടങ്ങിയ ദുരന്തങ്ങളുായാലും ഹഴേ്‌സ് ക്ലബ്ബ് അംഗങ്ങള്‍ അവിടെ ഓടിയെത്തും. പാവപ്പെട്ടവരുടെ വിവാഹത്തിനുവരെ സഹായഹസ്തവുമായി എത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍, കനിവു നഷ്ടപ്പെട്ട പുതിയ കാലത്തെ വേറിട്ട കാഴ്ചയാണ്.
ആടിപ്പാടി സമയം പോക്കുന്ന അടിപൊളി യുവത്വത്തിന്റെ ലേബല്‍ ഇവര്‍ക്കു ചേരില്ല. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ സേവനത്തിന്റെ മഹത്ത്വത്തെ മറ്റുള്ളവര്‍ക്കുപകര്‍ന്ന്, മാതൃകകാട്ടുന്നവര്‍ എന്ന ലേബലേ ഈ യുവകൂട്ടായ്മയ്ക്ക് യോജിക്കൂ. രു വര്‍ഷം മുമ്പാണ് 50-ഓളം യുവാക്കള്‍ സംഘടിച്ച് ഹഴേ്‌സ് ക്ലബ്ബ് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍ക്കുന്നത്. ഭൂരിഭാഗം അംഗങ്ങളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗങ്ങളാണ്. എന്നാല്‍, രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒരിടംവേണമെന്ന ചിന്തയില്‍നിന്നാണ് ഇങ്ങനെ ഒരു പ്രസ്ഥാനത്തിന് ഇവര്‍ രൂപം നല്കിയത്. ആദ്യമൊക്കെ ക്ലബ്ബിലെ അംഗങ്ങള്‍ക്കു തന്നെ പരസ്​പരസഹായമായിരുന്നു ഉദ്ദേശ്യം. പതുക്കെ പതുക്കെ സജീവ സാമൂഹിക പ്രവര്‍ത്തനമായി മാറുകയായിരുന്നു. ആദ്യമാദ്യം രക്തം ദാനം ചെയ്തും അപകടങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തിയും ചെറിയ രീതിയിലായിരുന്നു പ്രവര്‍ത്തനം. മിഠായിത്തെരുവില്‍ തീപ്പിടിത്തമുായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനു ക്ലബ്ബ് അംഗങ്ങളുടെ സജീവസാന്നിധ്യമുായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുമ്പ് നടന്ന ഒരു ഹര്‍ത്താലിലാണ് ഇവര്‍ ഏറെ ശ്രദ്ധനേടുന്നത്.
നഗരത്തിലെത്തിപ്പെട്ട് വാഹനങ്ങള്‍ കിട്ടാതെ കുടുങ്ങിയവരെ സൗജന്യമായി ബൈക്കുകളില്‍ വീടുകളിലെത്തിച്ച് ഇവര്‍ അന്ന് മാതൃകകാട്ടി. സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് ഇന്ധനം നിറച്ചാണ് വാഹനങ്ങളുമായി ഇവര്‍ റോഡിലിറങ്ങിയത്.
ആദ്യ ഹര്‍ത്താലില്‍ത്തന്നെ നിരവധി പേര്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞ ഈ യുവകൂട്ടായ്മ പിന്നീട് നടന്ന ഓരോ ഹര്‍ത്താലിലും തങ്ങളുടെ ബൈക്കുകളുമായി സേവനസന്നദ്ധരായി റോഡിലിറങ്ങി. എത്ര ദൂരത്തേക്കാണെങ്കിലും സഹായം അഭ്യര്‍ഥിച്ചെത്തുന്നവരെ ഇവര്‍ കൈയൊഴിയാറില്ല.
പലരും പ്രതിഫലം തരാന്‍ തയ്യാറായിട്ടുങ്കെിലും അതുവാങ്ങാറില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് ജയേഷ് പറഞ്ഞു.
ഇപ്പോള്‍ ക്ലബ്ബ് അംഗങ്ങളുടെ എണ്ണം നൂറായി ഉയര്‍ന്നിട്ടു്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം മെമ്പര്‍മാരു്.
18 മുതല്‍ 30 വയസ്സുവരെയുള്ളവരാണ് എല്ലാവരും. നിസ്വാര്‍ഥ സേവനം ചെയ്യാന്‍ സന്നദ്ധരായി വരുന്നവരെ മാത്രമേ അംഗങ്ങളാക്കാറൂള്ളൂ.
അതുപോലെ അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ എല്ലാ മാസവും സേവനപ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലാറു്. കൂടാതെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സൗജന്യമായി പരിശീലനവും നല്‍കുന്നു്.
എല്ലാ ഞായറാഴ്ചകളിലും വലിയങ്ങാടിയിലെ ഓഫീസിലിരുന്ന് പ്രവര്‍ത്തനം വിലയിരത്തുകയും പതിവാണ്.
രു വര്‍ഷത്തെ പ്രവര്‍ത്തനം ക്ലബ്ബംഗങ്ങളില്‍ ഏറെ മാറ്റമുാക്കി എന്ന് പ്രസിഡന്റ് ജയേഷ് സാക്ഷ്യപ്പെടുത്തുന്നു. എന്തെങ്കിലും സംഭവമുായാല്‍ കാഴ്ചക്കാരായി നില്ക്കുന്നതിനു പകരം, ഇടപെടാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് അംഗങ്ങള്‍ ഓരോരുത്തരും മാറിക്കഴിഞ്ഞതായും ജയേഷ് കൂട്ടിച്ചേര്‍ക്കുന്നു.